Audio

Surah Saad – Ayah 75 to 85

  1. അല്ലാഹു തിരക്കി.
  2. ഇബ്‌ലീസ് ഉത്തമനെന്ന് വാദിച്ചു.
  3. ഇബ്‌ലീസ് പുറത്താക്കപ്പെട്ടു.
  4. ലോകാവസാനം വരെ ശപിക്കപ്പെട്ടു.
  5. ഇബ്‌ലീസ് ഇളവിന് അപേക്ഷിച്ചു.
  6. അല്ലാഹു അപേക്ഷ സ്വീകരിച്ചു.
  7. ലോകാവസാനം വരെ ഇളവ് നല്‍കി.
  8. ഇബ്‌ലീസ് പറഞ്ഞു: ഞാന്‍ എല്ലാവരെയും വഴിപിഴപ്പിക്കും.
  9. നിഷ്‌കളങ്ക ദാസന്മാരെ പിഴപ്പിക്കാന്‍ കഴിയുകയില്ല.
  10. അല്ലാഹു അരുളി: ഞാന്‍ സത്യം പറയുന്നു:
  11. നിന്നെയും നിന്നെ പിന്‍പറ്റുന്നവരെയും നരകത്തില്‍ നിറയ്ക്കും.

Surah Saad – Ayah 69 to 74

  1. ഈ വിവരങ്ങള്‍ പ്രവാചകന്റെ സ്വന്തം നിര്‍മ്മിതിയല്ല.
  2. വഹ്‌യ് മാത്രമാണ് ഇതിന്റെ അടിസ്ഥാനം.
  3. മനുഷ്യന്‍ മണ്ണില്‍ നിന്നും പടയ്ക്കപ്പെട്ടു.
  4. മലക്കുകളോട് സുജൂദ് ചെയ്യാന്‍ കല്‍പ്പനയുണ്ടായി.
  5. എല്ലാവരും സുജൂദ് ചെയ്തു.
  6. ഇബ്‌ലീസ് വിസമ്മതിച്ചു.

Surah Saad – Ayah 62 to 68

  1. അവര്‍ പരിഹസിച്ചിരുന്ന സത്യവിശ്വാസികളെ അന്വേഷിക്കും.
  2. അവര്‍ എവിടെയെന്ന് ചോദിക്കുകയും സ്വര്‍ഗ്ഗത്തിലാണെന്ന് അറിയുകയും ചെയ്യും.
  3. നരകവാസികളുടെ തര്‍ക്കം സത്യമാണ്.
  4. ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രം.
  5. അല്ലാഹു ആകാശ-ഭൂമികളുടെ ഉടമസ്ഥനാണ്.
  6. ലോകാവസാനം വലിയൊരു സംഭവമാണ്.
  7. നിഷേധികള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നില്ല.

Surah Saad – Ayah 55 to 60

  1. വഴികെട്ടവരുടെ അന്ത്യം മഹാമോശം.
  2. അവര്‍ നരകത്തിലെത്തും.
  3. തിളച്ച വെള്ളം നല്‍കപ്പെടും.
  4. വേറെയും ധാരാളം ശിക്ഷകളുണ്ട്.
  5. നരകവാസികള്‍ പരസ്പരം തര്‍ക്കിക്കും.
  6. പരസ്പരം തള്ളിപ്പറയും.

Surah Saad – Ayah 49 to 54

  1. ഭയഭക്തര്‍ക്ക് സുന്ദര അന്ത്യമുണ്ട്.
  2. അവരെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കപ്പെടും.
  3. സ്വര്‍ഗ്ഗത്തില്‍ അവര്‍ സന്തുഷ്ടരായിരിക്കും.
  4. സുന്ദര ഇണകളെ ലഭിക്കും.
  5. ഇത് പടച്ചവന്റെ വാഗ്ദാനമാണ്.
  6. സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവസാനിക്കുന്നതല്ല.