- പരുശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പിന്‍പറ്റുക.
- പശ്ചാത്തപിക്കാത്ത പാപികള്‍ക്ക് മഹ്ശര്‍ വന്‍സഭയില്‍ ദുഃഖിക്കേണ്ടി വരും.
- ദുർമാർഗ്ഗികൾ നാളെ സന്മാർഗ്ഗത്തെ കൊതിക്കും.
- നരകം കാണുമ്പോൾ ഇഹലോകത്തേക്ക് മടങ്ങാൻ മോഹിക്കും.
- സന്മാർഗ്ഗ ദർശനം വന്നിട്ടും കളവാക്കുകയും അഹങ്കരിക്കുകയും ചെയ്തവർ പിന്നീട് വ്യാജമായി മോഹിച്ചിട്ട് ഒരു ഗുണവുമില്ല.
Category Archives: 039 – Surah Zumar
Surah Zumar – Ayah 60 to 63
- സത്യത്തെ കളവാക്കിയവരുടെ മുഖം ഖിയാമത്ത് ദിനം കറുക്കുന്നതാണ്.
- സത്യം സ്വീകരിച്ച് സൂക്ഷ്മതയോടെ ജീവിച്ചവരെ അല്ലാഹു ഉജ്ജ്വല വിജയം നൽകി രക്ഷിക്കുന്നതാണ്.
- അല്ലാഹു സർവ്വതിന്റെയും സ്രഷ്ടാവ്.
- സകലകാര്യങ്ങളുടെയും നിയന്ത്രണം അല്ലാഹുവിന് മാത്രമാണ്.
Surah Zumar – Ayah 64 to 66
- ഇങ്ങനെയുള്ള അല്ലാഹുവിനെ വിട്ട് മറ്റുള്ളവരെ ആരാധിക്കുന്നത് തികഞ്ഞ അജ്ഞത മാത്രമാണ്.
- ഏകദൈവ വിശ്വാസത്തിന്റെ പ്രാധാന്യവും ബഹുദൈവാരാധനയുടെ നിന്ദ്യതയും മുന്‍കഴിഞ്ഞ നബിമാരും ഉണര്‍ത്തിയിട്ടുള്ളതാണ്.
- ആകയാല്‍ പടച്ചവനെ മാത്രം ആരാധിക്കുക.
Surah Zumar – Ayah 67
- പടച്ചവന്റെ മഹത്വം മഹോന്നതമാണ്.
Surah Zumar – Ayah 68 to 70
- സൂര്‍ കാഹളത്തില്‍ ആദ്യം ഊതപ്പെടുമ്പോള്‍ എല്ലാവരും നിലംപതിക്കുന്നതും രണ്ടാമത് ഊതപ്പെടുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതുമാണ്.
- സാക്ഷികളെ കൊണ്ടുവരപ്പെടുന്നതും നീതിയോടെ വിധിക്കപ്പെടുന്നതുമാണ്.
- എല്ലാവർക്കും പ്രതിഫലം പരിപൂർണ്ണമായി നൽകപ്പെടും.